6.6 C
New York
Thursday, January 8, 2026

Buy now

spot_imgspot_imgspot_img

വൈപ്പിനിലെ ആറു പഞ്ചായത്തുകളിൽ ഇടതുമുന്നണി സ്ഥാനാർഥികളായി

വൈപ്പിൻ : വൈപ്പിനിൽ എൽഡിഎഫ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വൈപ്പിൻ ഏരിയയിലെ ആറു പഞ്ചായത്തുകളിലെയും വൈപ്പിൻ ബ്ലോക്കിലെയും ഇടപ്പള്ളി ബ്ലോക്കിന്‍റെ ഭാഗമായ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ആറു ഡിവിഷനുകളിലും എൽഡിഎഫ്‌ സ്ഥാനാർഥികളെ ഇടതുമുന്നണി ഏരിയ കൺവീനർ എ.പി. പ്രിനിൽ ആണ് പ്രഖ്യാപിച്ചത്.

വൈപ്പിൻ ബ്ലോക്കിലെ 14 ഡിവിഷനുകളിൽ11ൽ സിപി എമ്മും രണ്ടെണ്ണത്തിൽ സിപിഐയും ഒന്നിൽ കേരള കോൺഗ്രസ്‌-എമ്മും മത്സരിക്കും. ഇടപ്പള്ളി ബ്ലോക്കിൽപെട്ട എളങ്കുന്നപ്പുഴയിലെ ആറു ഡിവിഷനുകളിൽ നാലിടത്ത്‌ സിപിഎമ്മും ഓരോ സീറ്റിൽ സിപിഐയും എൻസിപിയും മത്സരിക്കും. ആറു പഞ്ചായത്തുകളിലായി ഉള്ള 112 പഞ്ചായത്ത്‌ വാർഡുകളിൽ 79ൽ സിപിഎമ്മും 26ൽ സിപിഐയും മൂന്നിനടത്ത്‌ കേരള കോൺഗ്രസ്‌ എമ്മും രണ്ടെണ്ണത്തിൽ സിപിഐഎംഎൽ റെഡ്‌ ഫ്‌ളാഗും ഒന്നിൽ എൻസിപിയും മത്സരിക്കും. ഒരു സീറ്റിൽ എൽഡിഎഫ്‌ പൊതു സ്വതന്ത്രനായിരിക്കും സ്ഥാനാർഥി.

ആറ് പഞ്ചായത്ത് പ്രസിഡന്‍റുമാരും വീണ്ടും മത്സരത്തിന്

വൈപ്പിൻ : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൈപ്പിൻ കരയിലെ ആറു ഗ്രാമ പഞ്ചായത്തു പ്രസിഡന്‍റുമാർ ഇക്കുറിയും മത്സര രംഗത്തുണ്ടാകും.

പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻ് രമണി അജയനും (എൽഡിഎഫ് ) എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് രസികലയും എടവനക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് അസീന അബ്ദുൾ സലാമും(ഇരുവരും യുഡിഎഫ്) വീണ്ടും ഗ്രാമപഞ്ചായത്തിൽ തന്നെയാണ് മത്സരിക്കുന്നത്. അതേസമയം കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. നിബിൻ ,

ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് മിനി രാജു (ഇരുവരും എൽഡിഎഫ്) എന്നിവർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് മത്സരിക്കുക. കൂടാതെ നായമ്പലം പഞ്ചായത്ത് പ്രസിഡന്‍റ് നീതു ബിനോദിന്‍റെ പേര് യുഡിഎഫ് സ്ക്രീനിംഗ് കമ്മിറ്റി ബ്ലോക്ക് പഞ്ചായത്തിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles